മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് കിഷോർ തെളിയിച്ചിരുന്നു. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളിലൂടെയാണ് കിഷോറിനെ മലയാളികള്‍ നെഞ്ചിലേറ്റുന്നത്.
സസ്നേഹമുൾപ്പടെയുള്ള പരമ്പരകളിൽ കിഷോർ അഭിനയിക്കുന്നുണ്ട്.എന്നാൽ സീരിയില്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്നതിനിടെയാണ് കിഷോറിന് അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്്‌നങ്ങളുണ്ടാകുന്നത്. ഇതോടെ താരത്തിന് കുറച്ചു നാള്‍ സീരിയല്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കിഷോർ മനസ് തുറന്നത്.

ഇടയ്ക്ക് വെച്ച് കിഷോറിന് ശാരീരികമായി പ്രശ്നങ്ങളുണ്ടായല്ലോ, അതെന്തായിരുന്നുവെന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചിരുന്നു. എപ്പോഴും ക്ഷീണം വരുന്ന അവസ്ഥയായിരുന്നു. നടക്കാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. അഭിനയിക്കാനൊന്നും പോവുന്നുണ്ടായിരുന്നില്ല. വിറയലും ക്ഷീണവുമായിരുന്നു. ഒന്നര വർഷത്തോളം അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. എല്ലാ മാസവും ആശുപത്രിയിൽ പോവേണ്ടി വരുന്ന അവസ്ഥയായിരുന്നു.
അച്ഛന്റെ മരണത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അച്ഛൻ അനങ്ങുന്നില്ല, സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ വിളിച്ചത്. അന്നൊരു ദിവസം മരുന്നിന്റെ ഇരട്ടി ഡോസ് വായിലിട്ടിരുന്നു. ഞാൻ ചെന്ന് നോക്കുമ്പോൾ കൃഷ്ണമണിയൊക്കെ മുകളിലായിരുന്നു എന്നാണ് കിഷോറിന്റെ ഭാര്യ പറഞ്ഞത്. അമ്മയും ഭാര്യയും കിഷോറിനൊപ്പമായി ഷോയിലേക്ക് എത്തിയിരുന്നു.
തന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വ്യക്തിയെക്കുറിച്ചും കിഷോർ ഷോയിൽ പറയുന്നുണ്ട്. ഞാൻ പങ്കെടുത്തൊരു ഷോയുടെ പ്രൊഡ്യൂസറുണ്ട്, സിജി എന്നാണ് പേര്. ഞങ്ങളൊന്നിച്ചുള്ളപ്പോൾ എന്റെ മേശപ്പുറത്ത് അദ്ദേഹമൊരു പുസ്തകം കണ്ടിരുന്നു. അത് വായിച്ചോ എന്ന് എന്നോട് ചോദിച്ചു. എന്തിനാണ് ഒരു പേജ് മാത്രം മടക്കി വെച്ചതെന്നും ചോദിച്ചിരുന്നു. അത് തുറന്ന് നോക്കാനായാണ് അദ്ദേഹം പറഞ്ഞതെന്നും കിഷോർ പറയുന്നുഭാര്യയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.
മുൻപൊരിക്കൽ റോഡിൽ അടി കൂടിയിരുന്ന സമയത്ത് ഇവരുടെ ബസ് അതിലെ പോയിരുന്നു. എന്റെ അച്ഛനോട് പുള്ളിക്കാരിക്ക് ആരാധനയായിരുന്നു. അദ്ദേഹത്തിന്റെ മരുമകളായി പോവാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കിഷോറിനെ വിവാഹം ചെയ്തതെന്നായിരുന്നു സരിത പറഞ്ഞത്. അച്ഛന്റെ മരുമകളായി മാത്രമല്ല എന്റെ ഭാര്യയായാലും കൊള്ളാമെന്ന് പുള്ളിക്കാരി മനസിലാക്കുകയായിരുന്നു പിന്നീട് എന്നുമായിരുന്നു കിഷോർ പറഞ്ഞത്.
വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് കിഷോർ തെളിയിച്ചിരുന്നു. സീരിയില്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്നതിനിടെയാണ് കിഷോറിന് അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്്‌നങ്ങളുണ്ടാകുന്നത്. ഇതോടെ താരത്തിന് കുറച്ചു നാള്‍ സീരിയല്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.
ഒന്നര വര്‍ഷത്തോളം എന്താണെന്ന് കണ്ടുപിടിക്കാന്‍ പറ്റിയിരുന്നില്ല. ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് വയ്യാതെ വന്നു. വലിയൊരു ആശുപത്രിയിലേക്കാണ് പിറ്റേന്ന് പോയത്. ലിവറിന് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. അതുവരെ ഉണ്ടായിട്ടില്ല. അപ്പോഴുണ്ടെന്ന് അവര്‍ കണ്ടു പിടിച്ചു. ചെറുതായി കോണ്‍ട്രാസ്റ്റ് ഉണ്ടെന്നാണ് കണ്ടു പിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ.അഭിനയിക്കാന്‍ പോകാന്‍ പറ്റില്ലായിരുന്നു. നടക്കാന്‍ പറ്റില്ല. വിറയലായിരുന്നു. എല്ലാ മാസവും ആശുപത്രിയില്‍ പോകേണ്ടി വന്നു. ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചു. ഒരു പരിധി കഴിഞ്ഞപ്പോള്‍ ലിവര്‍ അങ്ങ് മാറ്റിയാലോ എന്ന് അവര്‍ പറഞ്ഞു. നോക്കുമ്പോള്‍ കയ്യില്‍ നില്‍ക്കുന്ന തുകയല്ല. വീണ്ടും ബാധ്യതയിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ നേരെ മെഡിക്കല്‍ കോളേജിലേക്ക് പോന്നു.
അവിടെ വച്ചാണ് ശരിയായ പ്രശ്‌നം കണ്ടുപിടിക്കുന്നത്. പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റാണ്. അതായിരുന്നു പ്രധാന പ്രശ്‌നം. ലിവര്‍ തന്നെ ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോള്‍ പരിശോധന നടത്തി നോക്കിയതായിരുന്നു. തൈറോയ്ഡ് ഒക്കെ വല്ലാതായിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്കുള്‍പ്പടെ വരുന്ന അസുഖമാണ്. എന്നാല്‍ വളരെ കോമണുമല്ല. കണ്ണിലേക്കാണ് ആ വളര്‍ച്ച വന്നു നില്‍ക്കുന്നത്. എടുത്ത് കളഞ്ഞാലും ഗ്ലാന്റ് പ്രവര്‍ത്തിക്കണം എന്നില്ല.
YOU MAY ALSO LIKE THIS VIDEO, ഗോസിപ്പുകാർക്ക് എന്നെക്കുറിച്ച് എന്തറിയാം? റാണിയമ്മ എന്ന നിഷാമാത്യു ചിലത് തുറന്ന് പറയുന്നു