ലോകമെമ്പാടും അലയടിച്ച വിപ്ളവമാണ് മീടൂ ക്യാമ്പെയിൻ. അതിന്റെ തുടക്കത്തിൽ തന്നെ കാമുകൻ തന്നോടു കാണിച്ച ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ യുവതിയാണ് ശ്രുതി ചൗധരി. ഇപ്പോഴിതാ ‘ഹ്യൂമൺസ് ഓഫ് ബോബെ’ എന്ന ഫേസ്ബുക്ക് പേജിലൂടെ തന്റെ അന്നത്തെ തുറന്നു പറച്ചിൽ എങ്ങനെയാണ് പ്രതിഫലിച്ചതെന്ന് വ്യക്തമാക്കുകയാണ് ശ്രുതി ചൗധരി.
ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തിയതായിരുന്ന എന്റെ എഴുത്ത് കണ്ട് കൂടെ ജോലി ചെയ്യാന്‍ അയാള്‍ വിളിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ അവര്‍ തമ്മില്‍ പരസ്പരം അടുത്തു. തന്റെ പ്രശ്നങ്ങള്‍ പലതും അയാളോട് മനസ് തുറന്നു പറഞ്ഞു. പിന്നീട് ശരീരം പങ്കിടുന്ന തലം വരെ ആ ബന്ധം വളര്‍ന്നു. എന്നാല്‍ സ്കോട്ലന്‍ഡിലേക്കുള്ള ഒരു യാത്രയാണ് എല്ലാം മാറ്റിമറിച്ചത്.
അവിടെവച്ച് ഒരു രാത്രി അയാളുടെ അടുത്ത് നിന്ന് തിരികെപോകാന്‍ തുടങ്ങുകയായിരുന്ന എന്നെ തടഞ്ഞു നിര്‍ത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഒഴിഞ്ഞുമാറിയതോടെ അയാള്‍ രൂക്ഷമായി പെരുമാറാന്‍ തുടങ്ങി. അയാളുടെ ആവശ്യത്തിന് അവസാനം വഴങ്ങിയെങ്കിലും വളരെ ക്രൂരമായാണ് അയാള്‍ പെരുമാറിയത്. എന്നെ വേദനിപ്പിക്കുകയും ശരീരഭാഗങ്ങളില്‍ കടിക്കുകയും ചെയ്തു. വൈകിയാണ് അതൊരു പീഡനമാണെന്ന് അറിഞ്ഞത്. ഇതിനുശേഷമാണ് അയാളുടെ യഥാര്‍ത്ഥമുഖം മനസിലാക്കുന്നത്. പല സ്ത്രീകളുമായും അയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
പക്ഷേ ഒരേ സ്ഥാപനത്തില്‍ ജോലി തുടരേണ്ടിവന്നു. അപ്പോഴാണ് മറ്റൊരു പെണ്‍കുട്ടിക്കും അയാളില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടെന്ന് അറിഞ്ഞത്. ഞാനും ആ കുട്ടിയുമൊക്കെ അയാളുടെ ഇരകളായിരുന്നുവെന്ന് അപ്പോഴാണ് മനസിലാക്കിയത്. അതേ ബന്ധങ്ങള്‍ക്കിടയിലും ബലാല്‍സംഗവും പീഡനവും ഒക്കെ നടക്കുന്നുണ്ട്. അത് അത്ര നല്ല കാര്യമല്ല. ഞാന്‍ അതിനെക്കുറിച്ച് തുറന്നെഴുതി. അതൊരു പോരാട്ടത്തിന്റെ തുടക്കമായിരുന്നു.
ആ പോസ്റ്റിന് മറുപടിയായി നിരവധി പെണ്‍കുട്ടികളാണ് അയാള്‍ക്കെതിരെ രംഗത്ത് വന്നത്. അത് ഞാന്‍ പ്രതീക്ഷിച്ചതിലും മേലെയായിരുന്നു. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. എന്തെങ്കിലും ചെയ്തേപറ്റൂ എന്ന ചിന്തയായി. എല്ലാവര്ക്കും വേണ്ടി അയാളുടെ മുഖംമൂടി അഴിക്കുക എന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. എല്ലാവര്ക്കും പോരാടാന്‍ ഞാന്‍ ധൈര്യം പകര്‍ന്നു. ശക്തമായി തന്നെ യുദ്ധം ചെയ്തു. അയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. അയാള്‍ക്കെതിരെ നടപടി എടുത്തു.
എന്റെ കഥ ഇന്ന് മറ്റുള്ളവര്‍ക്ക് തിരികെ പോരാടാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളൊരിക്കലും ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയണം. നിങ്ങളനുഭവിക്കുന്ന അരേ ദുരിതങ്ങള്‍ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടാകാം.