ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ആയി അറിയപ്പെടുന്ന 16 സെലിബ്രിറ്റി താരങ്ങളെ അണിനിരത്തി മോഹൻലാൽ അവതാരകൻ ആയി എത്തിയ ബിഗ് ബോസ് വലിയ പ്രതീക്ഷകളോടെ ആണ് ആരംഭിച്ചത്. എന്നാൽ മോഹൻലാലിനെ പോലെ ഒരു സൂപ്പർ താരം അവതാരകൻ ആയി എത്തിയത് കൊണ്ട് മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി ബിഗ് ബോസിനെ സ്വീകരിക്കും എന്നു കരുതിയ അണിയറക്കാർക്ക് തെറ്റുകയായിരുന്നു.
ബിഗ്‌ബോസിന് പ്രേക്ഷക സ്വീകാര്യത കുറഞ്ഞതും ചാനൽ റേറ്റിങ്ങിൽ ബിഗ്‌ബോസിന്റെ സ്ഥാനം താഴെ ആയതും ചാനലുകാരെയും ബിഗ് ബോസിന്റെ അണിയറക്കാരെയും ആശങ്കയിൽ ആഴ്‌ത്തുക ആയിരുന്നു. അതിനൊരു പ്രതിവിധി എന്നപോലെ ബിഗ്‌ബോസിനെ പ്രേക്ഷക മനസ്സിൽ എത്തിക്കാൻ പതിനെട്ടടവും പയറ്റുന്ന രീതിയാണ് ഇപ്പോൾ ബിഗ്‌ബോസ് സ്വീകരിച്ചിരിക്കുന്നത്. അണിയറ തന്ത്രങ്ങൾ ഏതാണ്ട് വിജയിച്ചത് പോലെ ആണ് ഇപ്പോഴത്തെ കാര്യങ്ങൾ.
ബിഗ്‌ബോസ്സിൽ ഇപ്പോൾ ശ്രദ്ധേയമായത് പേളിയും രഞ്ജിനിയും തമ്മിലുണ്ടായ ഒരു വഴക്കായിരുന്നു. മറ്റ് ടാസ്‌ക്കുകളില്‍ നിന്ന് പോയിന്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ഇത് വീണ്ടെടുക്കുന്നതിനായി ബിഗ് ബോസ് നല്‍കിയ അവസരമായിരുന്നു ഭാര്‍ഗവീനിലയം എന്ന ഒരു ടാസ്‌ക്. പേളിയായിരുന്നു ആദ്യം ഇതിൽ കഥ പറയാനെത്തിയത്. തുടർന്ന് പ്രേതകഥയ്ക്ക് പകരം ഏതൊ ഒരു പൊട്ടക്കഥ പറഞ്ഞ് പേളി എല്ലാവരെയും ഫൂളാക്കി എന്നു രഞ്ജിനി പറഞ്ഞു.
തനിക്ക് നല്‍കിയ ടാസ്‌ക്ക് പൂര്‍ത്തീകരിച്ച് പോയിന്റ് നേടാന്‍ ശ്രമിക്കുന്നതിന് പകരം തന്നെ ടാര്‍ജറ്റ് ചെയ്തിട്ട് കാര്യമില്ലെന്ന് രഞ്ജിനിയും തുറന്നടിച്ചതോടെ അത് പ്രേക്ഷകരെ മുഴുവൻ ടെലിവിഷന്റെ മുന്നിലേക്ക് എത്തിക്കുന്ന നല്ല ഒരു വഴക്ക് ആയി മാറുകയായിരുന്നു. പേളി കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പലരും ചെരുപ്പ് എറിയാനും മറ്റും തുടങ്ങിയതിന് ശേഷമാണ് സംഭവം വഴക്കിലേക്ക് മാറിയത്.
ബിഗ് ബോസിലെ യൂസ് ലെസ്സ് ക്യാപ്റ്റനാണ് രഞ്ജിനിയെന്നായിരുന്നു ഇതിനെതിരെ പേളി പറഞ്ഞത്. ടാസ്‌ക്ക് കൃത്യമായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നതിന് തന്നെ ടാര്‍ജറ്റ് ചെയ്യുകയാണ് പേളിയെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ബിഗ് ബോസിലെ ക്യാപ്റ്റന്‍ മാത്രമാണ് രഞ്ജിനി. ഇന്ത്യയുടെ പ്രധാനമന്ത്രിയൊന്നുമല്ല, പേളിയുടെ കുറ്റപ്പെടുത്തല്‍ തുടരുന്നതിനിടയില്‍ കൃത്യമായ മറുപടി നല്‍കി രഞ്ജിനിയും ഇടപെടുന്നുണ്ടായിരുന്നു. ഒച്ച ഉയര്‍ത്തി സംസാരിച്ചത് കൊണ്ട് മാത്രം പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാവില്ലെന്നും പേളി പറയുന്നുണ്ടായിരുന്നു.
അടുത്ത ബിഗ്‌ബോസ് തന്ത്രം ഷിയാസ് എന്ന പുതിയ മെംബറിൽ കൂടി ആയിരുന്നു. കഴിഞ്ഞ ദിവസം ഷിയാസിന് കിട്ടിയ ടാസ്‌ക്കായിരുന്നു പ്രണയം തുറന്ന് പറയുക എന്നത്. ഷിയാസിന്റെ ആദ്യത്തെ ഇര ശ്വേതയായിരുന്നു. ശ്വേതയും ഷിയാസും നല്ല കാമുകി കാമുകനായി അഭിനയിച്ചു. രണ്ട് അന്യ മതക്കാരായ വ്യക്തികളുടെ പ്രണയമായിരുന്നു ഇവരുടെ പ്രകടനത്തിന്റെ പ്രമേയം. പിന്നീട് ഷിയാസിന്റെ ഇര അർച്ചനയായിരുന്നു.
എന്നാൽ ഷിയാസ് അർച്ചനയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് കൈകൂപ്പി മടങ്ങുകയായിരുന്നു. പിന്നീട് ദിയയ്ക്ക് മുന്നിൽ പ്രണയം തുറന്നു പറയുക എന്നായിരുന്നു ഷിയാസിന് നൽകിയ അവസാന ടാസ്ക്ക്. എന്നാൽ ഇതുവരെ കണ്ട പ്രകടനങ്ങളിൽ നിന്ന് വ്യത്യസ്തമായി ദിയ അങ്ങോട്ട് ശല്യം ചെയ്യാൻ വന്ന ഷിയാസിനെ തിരുവനന്തപുരം ശൈലിയിൽ ദിയ ഞെട്ടിച്ചു.
അതിനിടെയാണ്, ഷിയാസിനെക്കുറിച്ച് മല്‍സരാര്‍ത്ഥികളിലൊരാളായ ബഷീര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതും ഒരു ബിഗ്‌ബോസ് വിജയിപ്പിക്കാനുള്ള തന്ത്രമാണ് എന്നു തന്നെയേ വിലയിരുത്തുവാൻ കഴിയുള്ളൂ. പെണ്ണുങ്ങളോട് കൊഞ്ചി കുഴഞ്ഞ് ഷിയാസ് സ്വന്തം ഇമേജ് കളയുകയാണെന്നാണ് ബഷീര്‍ പറഞ്ഞത്. ഷിയാസ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും തുടക്കത്തിലേ നുളളി കളഞ്ഞാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂ എന്നും ബഷീര്‍ പറഞ്ഞു.
പെണ്ണുങ്ങളോടാണ് ഷിയാസ് കൂടുതലായി സംസാരിക്കാറുള്ളതെന്ന് ഷിയാസ് വന്നതു മുതലേ ബിഗ് ബോസിൽ ഉയർന്നുവന്ന സംസാരമായിരുന്നു. \’മല പോലെ വന്ന് എലി പോലെ\’ ആയ \’ബിഗ് ബോസ്\’ വിജയിപ്പിക്കാനും ഷോ കൈവിട്ട പ്രേക്ഷകരെ ആകർഷിക്കാനും ഒക്കെയായി പുത്തൻ തന്ത്രങ്ങൾ മെനയുന്ന ചാനലുകാരുടെ അടുത്ത തന്ത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് മലയാളി പ്രേക്ഷകർ.