അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയിയെ ഭർത്താവ് ക്രൂരമായി കൊ-ലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളവും അമേരിക്കൻ മലയാളികളും. കൊ-ലപാതകത്തിന് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ജീവന് ഭീഷണിയുണ്ടെന്ന് മെറിൻ നേരത്തെ തന്നെ ഭയന്നിരുന്നതായാണ് റിപ്പോർട്ട്.

ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നിവിനും ആയി ഏറെനാളായി അകന്നു കഴിയുകയായിരുന്നു മെറിൻ. തന്നെ അപായപ്പെടുത്താൻ നിവിൻ എത്തുമെന്ന് ഭയന്നു കോറൽ സ്പ്രീക് ആശുപത്രിയിലെ ജോലി മതിയാക്കി താബയിലേക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു മെറിൻ. ആശുപത്രിയിൽ മറിന്റെ അവസാന ദിവസമായിരുന്നു അന്ന്. സഹപ്രവർത്തകരോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. നിവിന് മായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മെറിൻ തബയിലേക്കു താമസം മാറ്റാൻ തീരുമാനിച്ചത് എന്നും മറിന്റെ ഒരു സുഹൃത്ത് പറഞ്ഞു. നാലാം നിലയിൽ കോ-വിഡ് വാർഡിൽ ആണ് മെറിൻ ജോലിചെയ്തിരുന്നത്.
ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ ആകുന്നില്ല. അവൾ ഒരു മാലാഖ ആയിരുന്നു. രണ്ടു വർഷമായി ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തി വീഴ്ത്തിയ ശേഷം ഞങ്ങളുടെ കണ്മുൻപിൽ വച്ചാണ് അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്. പാർക്കിംഗ് റൂട്ടിൽ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്ക് ഒരു കുഞ്ഞുണ്ട് എന്നാണ് അവൾ അലറി കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങൾ ഓടി ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആശുപത്രിയിലെ സഹപ്രവർത്തകരിൽ ഒരാൾ കണ്ണീരോടെ പറയുന്നു. കുടുംബ കലഹം ആണ് കൊ-ലയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.

മോനിപ്പള്ളി ഊരയിൽ ജോയിയുടെ മകളാണ് മെറിൻ ജോയി. 28 വയസ്സായിരുന്നു മറിന് പ്രായം. ബ്ലോക്ക് വാർഡ് ഹെൽത്ത് കോറൽ സ്പ്രെക്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നിവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികൾ കഴിയുകയായിരുന്നു. രണ്ടു വയസ്സുകാരി നോറ മകളാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ താഴെ പാർക്കിംഗിലേക്ക് വരുമ്പോഴാണ് മറിനു കുത്തേറ്റത്.
കാറിലെത്തിയ ഫിലിപ്പ് മാത്യു കത്തികൊണ്ട് 17 പ്രാവശ്യം കുത്തി ആണ് മറിനെ കൊലപ്പെടുത്തിയത്. അതിനുശേഷം നിലത്തുവീണ് മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറ്റി എന്നും പോലീസ് പറയുന്നു. മെറിനെ ഉടൻ തന്നെ പോലീസ് പാമ്പാനോ ബീച്ചിൽ ഉള്ള ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെവിൻ മാത്യു അതിനോടകം തന്നെ സംഭവസ്ഥലത്തുനിന്ന് പോയിരുന്നു. ഇയാളെ പിന്നീട് സ്വയം കുത്തി മുറിവേൽപ്പിച്ച് നിലയിൽ ഹോട്ടൽ മുറിയിൽ നിന്നും പോലീസ് പിടികൂടി.

മിഷിഗനിലെ വിഗസനിൽ ജോലിയുള്ള നിവിൻ കോർനൽ സ്പാർക്ക് എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും നിവിൻ ഭാര്യയേയും കുട്ടിയേയും കൂടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കി മെറിൻ പിന്നീടു ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ബ്രോവാർഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയായ നിവിനും ചികിത്സയിലാണ്. നിവിന് എതിരെ പോലീസ് കൊ-ല കുറ്റം ചുമത്തിയിട്ടുണ്ട്.